ദക്ഷിണേന്ത്യയിലെ ബിസിനസ് സംരംഭകരുടെ ഇതിഹാസമണ് ഗോകുലം ഗോപാലൻ

ചെന്നൈ: വ്യവസായത്തിലും സിനിമയിലും, ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഇതിഹാസമണ്
അമ്പലത്തിൽ മീത്തൽ ഗോപാലൻ എന്ന ഗോകുലം ഗോപാലൻ വെറുമൊരു പേരല്ല; ദക്ഷിണേന്ത്യൻ വ്യവസായ ലോകത്തും സിനിമയുടെ വെള്ളിവെളിച്ചത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഇതിഹാസമാണ് ഈ എൺപതുകാരൻ. 1944 ജൂലൈ 23ന് വടകരയിൽ ജനിച്ച അദ്ദേഹം ഇന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, മാധ്യമം, റിയൽ എസ്റ്റേറ്റ്, ഗതാഗതം, കായികം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിൻ്റെ സാമ്രാജ്യം ഒരു വിസ്മയമാണ്. പ്രത്യേകിച്ച് ശ്രീ ഗോകുലം ചിറ്റ് & ഫിനാൻസ് കോ. പ്രൈവറ്റ് ലിമിറ്റഡിൻ്റെ വളർച്ചയിൽ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും നേതൃത്വവും നിർണ്ണായകമായിരുന്നു. അതുപോലെതന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളേജിൽ ഒന്നായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഗോകുലം ഗോപാലൻ സാറിന്റെ എടുത്തു പറയേണ്ട സംരംഭങ്ങളിൽ ഒന്നാണ്.
ഗോകുലം ഗോപാലൻ്റെ വിജയരഹസ്യം ലളിതമാണ്: കാലത്തിനനുസരിച്ചുള്ള കച്ചവട തന്ത്രങ്ങളും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണവും, ലാളിത്യം നിറഞ്ഞ ജീവിതശൈലിയും. വലിയ പ്രശസ്തി ആഗ്രഹിക്കാത്ത അദ്ദേഹത്തിൻ്റെ ആത്മീയ ചിന്തകളും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
നൂറുകണക്കിന് ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒരു രാജ്യത്ത് ഗോകുലം ഗ്രൂപ്പ് എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. ഏതൊരു ബിസിനസ്സും ലാഭം ലക്ഷ്യമിട്ടുള്ളതാണ്. ആവശ്യക്കാരുടെ താൽപ്പര്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും, അതിനനുസരിച്ച് സേവനങ്ങൾ നൽകുകയും ചെയ്യുമ്പോളാണ് ഒരു സംരംഭം വിജയിക്കുന്നത്. ഗോകുലം ഗോപാലൻ ഈ യാഥാർത്ഥ്യം മനസ്സിലാക്കി പ്രവർത്തിക്കുന്നു. ആദ്യകാലങ്ങളിൽ പണം തിരികെ ലഭിക്കാൻ ചില കഠിന തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ടാകാം. എന്നാൽ അതൊന്നും പണം തിരിച്ചടയ്ക്കാത്തവരെയോ, ഉറങ്ങുന്നവരെയോ ലക്ഷ്യമിട്ടുള്ളതായിരുന്നില്ല എന്ന് ഓർക്കണം.
അന്തസ്സോടെ ബിസിനസ്സ് ചെയ്യുന്ന, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗോകുലേട്ടന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Continue Reading

ഗുരുദേവ സർവ്വീസ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം അരു വിപ്പുറം മഠാധിപതി ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ നിർവ്വഹിച്ചു.

അരുവിപ്പുറം :ഗുരുദേവ സർവ്വീസ് സൊസൈറ്റിയുടെ ലോഗോ പ്രകാശനം അരു വിപ്പുറം മഠാധിപതി ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആർ.സി. രാജീവ് ലോഗോ ഏറ്റുവാങ്ങി.

ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ് സമ്പത്ത്, സംസ്ഥാന ട്രഷറർ കെ സതീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ മാന്നാനം സുരേഷ്, പ്രദീപ് എക്കിത്തറ, പി സുധീർ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീജ ഒ. വി, ആർ. റീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംഘടനയുടെ
മുഖ്യ കാര്യദർശി ഗോകുലം ഗോപാലനും,
മുഖ്യരക്ഷാധികാരിമാർ ഡോ രാജീവ് മേനോനും, ഡോക്ടർ കെ കെ മനോജനുമാണ്

23.04.2025 രാവിലെ 7.30ന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ശിവപ്രതിഷ്‌ഠ നടത്തിയ അരു വിപ്പുറത്തുനിന്നുമാണ് തുടക്കം കുറിക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടു ള്ളത്. സാധാരണ ജനങ്ങൾക്ക് ഗുരുവിനെ കുറിച്ച് കുടുതൽ അറിയുന്ന തിനും ഗുരുദേവ പഠനം, ഗുരുദർശനം തുടങ്ങിയ കാര്യങ്ങൾ എല്ലായിടത്തും എത്തിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. മറ്റേതെങ്കിലും സംഘ ടനകളുമായി മത്സരത്തിനുള്ളതല്ല ഗുരുദേവ സർവ്വീസ് സൊസൈറ്റി. ഇതോ ടൊപ്പം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അർഹത പ്പെട്ട ആളുകളിലേയ്ക്ക് എത്തിക്കുവാനും ആളുകളെ അവ ബോധ്യപ്പെടു ത്തുവാനും വേണ്ടിയുള്ള സെമിനാറുകൾ സംഘടിപ്പിക്കുക, പദ്ധതികൾ നേടിയെടുക്കാൻ അവരെ പ്രാപ്‌തരാക്കുക, ഡീ-അഡിക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുക, മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള പോരാട്ടം ശക്തമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് സജ്ജമാക്കു ന്നത്. കേരളത്തിലാകമാനമുള്ള ആൾക്കാരെ കോർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. ഗുരു അരുളിചെയ്ത്‌ ഗുരുവിൻ്റെ അഷ്ട ലക്ഷ്യങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുവാനും അതിൻ്റെ ഭാഗമായി ജീവി തവിജയം ജനങ്ങൾ കൈവരിക്കുന്നതിനുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്

Continue Reading